അടുപ്പെരിയുന്ന വെളിച്ചത്തിൽ വിയർപ്പിൽ കുളിച്ച മുഖവും കത്തുന്ന ചോരക്കണ്ണുകളുമുള്ള അപ്പൻ തിരിഞ്ഞുനടന്നത് ചുമരിലെ നിഴലിൽ കണ്ടു. നടന്നുവന്നതിൻറെ ക്ഷീണത്തിൽ, രൂപക്കൂടിനുതാഴെ വീട്ടിത്തടികൊണ്ടു പണിത കസേരയിൽ ചാരിയിരുന്ന് പാളവിശറികൊണ്ടു വിയർപ്പാറ്റുകയാണപ്പൻ, അരിക്കാലാംമ്പുവിളക്കിനു ചുറ്റും ഇയ്യലുകൾ പാറുന്നുണ്ട്. ചെലപ്പം ദുഃഖവെള്ളിക്കു മഴപെയ്യാനാകും